August 29, 2010

കേഴുന്ന ആത്മാക്കള്‍





മരിച്ചു കഴിഞ്ഞാല്‍ പിന്നെ ദുഖമില്ല, വേദനയില്ല , പകയില്ല വെറുപ്പില്ല എന്നാണ് എന്‍റെ അറിവ്, കേട്ടുകേള്‍വി ..ബന്ധങ്ങളും ബന്ധനങ്ങളുമില്ല ....അങ്ങനെ ഒരു ലോകത്തേക്ക് ആണ് മനുഷ്യര്‍ എത്തിപെടുന്നത്...
ഇതെല്ലാം നമ്മുടെ ധാരണകള്‍ ....യാഥാര്‍ത്ഥ്യം എന്തെന്ന് ആര്‍ക്കുമറിയില്ല ..
ജീവിച്ചിരിക്കുമ്പോള്‍ ഞാനുമായി വലിയ ബന്ധമില്ലാത്ത വ്യക്തികള്‍ മരിച്ചതിനു ശേഷം എന്നോട് സങ്കടങ്ങള്‍ പറയുന്നു ...എനിക്കു അത്ഭുതം തോന്നുന്നു ...എന്നോട് എന്തിനാണ് അവര്‍ ഓരോന്നും ആവശ്യപെടുന്നത് ...

അറിയില്ല ...!

ഒന്നാമന്‍ .....എന്‍റെ കൊച്ചച്ചന്‍

ഒരു നാൾ കൊച്ചച്ചന്‍ എന്‍റെ സ്വപ്നത്തില്‍ പ്രത്യക്ഷപെട്ടു . എന്നോട് കരഞ്ഞു കൊണ്ട് പറഞ്ഞു "ഞാന്‍ സ്വയം മരിച്ചതല്ല ..എന്നെ കൊന്നതാ "..എന്നിട്ട് എന്‍റെ കയ്യില്‍ രണ്ടു മക്കളെയും ഏല്‍പ്പിച്ചു തന്നിട്ട് പറഞ്ഞു ...."എന്‍റെ മക്കളെ നോക്കികൊള്ളണം. "
 വളരെ കുറച്ചു പ്രാവശ്യമേ ഞാന്‍ കൊച്ചച്ചനെ കണ്ടിട്ടുള്ളു ...സംസാരിച്ചിട്ടുള്ളു..
ഞങ്ങളോട് കൊച്ചച്ചനു വലിയ താല്പര്യം ഉണ്ടായിരുന്നില്ല ...അവസാന നിമിഷങ്ങളില്‍ കൊച്ചച്ചന്‍ അമ്മയോട് പശ്ചാതപിച്ചിട്ടുണ്ട് ....ചിരിച്ചു കാണിച്ചതും വാത്സല്യം ചൊരിഞ്ഞതും സ്നേഹമെന്നു കരുതി ...അവരുടെ ഉള്ളിലെ കാപട്യം മനസിലാക്കാന്‍ ഒരായുസ്സ് വേണ്ടി വന്നു കൊച്ചച്ചനു ..കൊച്ചച്ചന്‍ അവസാന നാളുകള്‍ തീര്‍ത്തും ഒറ്റപെട്ട ജീവിതമായിരുന്നു. മരണം അസ്വഭാവികമായിരുന്നു .
 മക്കളെ എന്നെ എല്പ്പിച്ചപോള്‍ കൊച്ചച്ചന്‍റെ കൈകളിലെ തണുപ്പ് ഞാനറിഞ്ഞു.

രണ്ടാമതു ....എന്‍റെ അയല്‍വാസി ഒരു ടീച്ചര്‍
tuition centre നടത്തി ജീവിച്ചിരുന്ന അവര്‍ ജീവിത നൈരാശ്യം മൂലം ആത്മഹത്യ ചെയതു . അവരുടെ ഭർത്താവിന്റെ  പാത തന്നെ അവരും പിന്തുടര്‍ന്നു ...അങ്ങനെ അവരുടെ ഏക മകള്‍ തനിച്ചായി. അവരോടും ഞാന്‍ അധികമൊന്നും സംസാരിച്ചിട്ടില്ല ...കാണുമ്പോള്‍ പുഞ്ചിരി പരസ്പരം കൈമാറിയിട്ടുണ്ട് ..അവരൊരു reserved character ആയിരുന്നു. അതുപോലെ തന്നെ ഞാനും ..അവര്‍ മരിച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞു ... കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് അവര്‍ എന്‍റെ സ്വപ്നത്തില്‍ വന്നു. അവര്‍ ഒരു മുറിക്കുള്ളില്‍ ബന്ധനസ്ഥയാണ് . അവര്‍ പറഞ്ഞു ."എനിക്കു ഇതിനു വെളിയില്‍ പോവാന്‍ പറ്റില്ല .അതുകൊണ്ട് എന്‍റെ മോളുടെ കാര്യങ്ങള്‍ നോക്കണം ..."

ഇതാ വീണ്ടും ഒരു ആത്മാവ് ....!

മൂന്നാമതു .......എന്‍റെ സഹപാഠി
ആ കുട്ടിയുടെ ജീവനെടുത്തത് ഒരു പനി .....മുടന്തന്‍പനി ...നല്ല സ്നേഹമുള്ള കുട്ടി. എപ്പോഴും മായാത്ത ഒരു പുഞ്ചിരി ആ മുഖത്ത് നിറഞ്ഞു നിന്നീരുന്നു ...വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല ഇന്നും ...
അങ്ങനെ അതി നുതന ആശുപത്രിക്ക് ഒരു അബദ്ധം കൂടെ പറ്റി ...
ആ കുട്ടിയും കണ്ണില്‍ നീര്‍ചാലുകളുമായി എന്‍റെ സ്വപ്നത്തില്‍ പ്രത്യക്ഷയായി ...
ഞാന്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു ... As i touched her ...i was able to feel her dress...only dress
Her mobile was ringing.She asked me to attend that call ..
ഫോണ്‍ നോക്കിയപ്പോള്‍ കണ്ടതു "IQBAL Calling "

who is iqbal........? അറിയില്ല .....!

എന്തിനാണ് ഇവര്‍ എന്നോട് ഇങ്ങനെ വിഷമങ്ങള്‍ പറയുന്നത് .....?
അവര്‍ ആ ലോകത്തും അസന്തുഷ്ടര്‍ ആണോ ......?
സ്വപ്നങ്ങള്‍ ഒരു തുടര്‍കഥ ആവുകയാണോ ..?

August 24, 2010



ഒരു ദിവസം അവിചാരിതമായി "നന്ദിതയുടെ കവിതകള്‍" കയ്യില്‍ കിട്ടി ..

അന്ന് രാത്രിയുടെ അന്ത്യ യാമത്തില്‍ അവളെ ഞാന്‍ അറിഞ്ഞു ..


ഒരു പഴയ ഡയറി കുറിപ്പ് ( ഡിസംബര്‍ 29 , 2009 )

നന്ദിതെ...എന്തിനു നീ അതു ചെയ്തു ..?

എന്തിനു നീ നിന്‍റെ ജീവിതം ഒരു കടങ്കഥയായി അവശേഷിപ്പിച്ചു ..?

അങ്ങനെ ഒരാള്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടായിരുന്നോ ..?

അതോ 'Virtual world' ല്‍ ജീവിച്ചു, നീ സങ്കല്‍പ്പിച്ചു ഉണ്ടാക്കിയ കഥാപാത്രമോ അവന്‍ ?

അങ്ങനെ ഒരു വ്യക്തി ഉണ്ടായിരുന്നെങ്കില്‍ നീ നിന്‍റെ പ്രണയം അറിയിച്ചില്ലേ ..?

മനസ്സില്‍ തന്നെ കൊണ്ട് നടന്നോ നിന്‍റെ ഇഷ്ടത്തെ ..!

അവസാനമായി നിന്‍റെ മനസ്സില്‍ വന്ന ചിന്ത എന്ത് ..?

അന്ന് നീ പ്രതിക്ഷിച്ച ആ ഫോണ്‍ വിളി വന്നോ ..?

ആ ഫോണ്‍ വിളിയാണോ നിന്നെ മരണത്തിലേക്ക് നയിക്കാന്‍ നിമിത്തം ആയതു ..?

ഈശ്വരനും നിനക്കും മാത്രം അറിയാം ........!

നിന്നെ ഞാന്‍ അറിയാന്‍ തുടങ്ങിട്ട് അധികമായില്ല ..ഇന്ന് നിന്നെ അടുത്തറിയാനുള്ള ഒരു അവസരം വളരെ അപ്രതിക്ഷമായി വീണു കിട്ടി. i was very much excited. Only a few things in this world had made me crazy.

ഞാന്‍ ആ പുസ്തകം ഒറ്റ ഇരുപ്പില്‍ വായിച്ചു തീര്‍ത്തു . നിന്‍റെ കൂടെ കുറച്ചു നിമിഷം ജീവിക്കാനുള്ള ഭാഗ്യം എനിക്കു കിട്ടി. നീ ആ കവിതകള്‍ എല്ലാം എഴുതിയത് രാത്രിയുടെ അന്ത്യയാമങ്ങളില്‍ അല്ലെ ? എനിക്കു നിന്നെ കാണാന്‍ സാധിച്ചു ..നിന്‍റെ ഇരിപ്പും ഭാവങ്ങളും , നടപ്പും.... എല്ലാം എനിക്കു കാണാന്‍ സാധിച്ചു ...

അയാള്‍ ഇന്നും ജീവിച്ചിരിപ്പുണ്ടോ ..?

നിന്‍റെ സ്നേഹം അറിയാതെ പോയ 'അവന്‍' ഭാഗ്യദോഷിയാണ് ...

അല്ലെങ്കില്‍

നിന്‍റെ സ്നേഹം കണ്ടില്ല എന്ന് നടിച്ച 'അവന്‍' അല്ലെങ്കില്‍ നിന്‍റെ സ്നേഹത്തെ നിഷേധിച്ച 'അവന്‍' ഒരു വിഡ്ഢിയാണ് ...

നീ ഭാഗ്യവതിയാണ് ..മരിച്ചിട്ടും നീ ജീവിക്കുന്നുണ്ടല്ലോ ....നിന്‍റെ കവിതകളിളുടെ ..

"പുലര്‍കാല നക്ഷത്രവും സന്ധ്യ നക്ഷത്രവും 
നിങ്ങള്‍ എന്നെങ്കിലും ഒരിക്കല്‍ കണ്ടുമുട്ടിയിരുന്നെങ്കില്‍ "......!!


--"നന്ദിതയുടെ കവിതകള്‍ "--

August 11, 2010

സത്യമോ ...? മിഥ്യയോ ...?


ആരോ പറിച്ചു വെച്ച പാലപൂതണ്ട്  ഇരുമ്പ് മേശമേലിരിക്കുന്നു. ഏതോ അജ്ഞാതശക്തി എന്നെ അതിലേക്കു വലിച്ചടിപ്പിക്കുമ്പോലെ. കുഞ്ഞുകുഞ്ഞു വെള്ള പൂക്കളുള്ള ആ തണ്ട് കൈയ്യിലെടുത്തു മണപ്പിച്ചു,  കുറച്ച് നേരം അതിന്റെ അലൗകികമായ സുഗന്ധം ആസ്വദിച്ചു. വല്ലാത്തൊരു ഗന്ധമായിരുന്നു ആ പൂക്കൾക്ക്. അല്പം കഴിഞ്ഞപ്പോൾ തലയ്ക്കു കനം വെയ്ക്കുന്ന പോലെ. ഞാൻ കട്ടിലിൽ പോയി കിടന്നു. കിടന്നതും അറിയാതെ, പതിയെ മയക്കത്തിലേക്കു വീണു. എങ്കിലും ചുറ്റും നടക്കുന്നത് ഞാൻ  കാണുന്നുണ്ടായിരുന്നു. പുസ്തകങ്ങള്‍ തിങ്ങി നിറഞ്ഞ  ചുമർ അലമാര , കറങ്ങുന്ന പങ്ക , പഠിക്കുന്ന സുഹൃത്തുക്കള്‍ ..!!
യൂണിവേഴ്സിറ്റി പരീക്ഷ നടക്കുന്നതിനാൽ എല്ലാവരും പുസ്തകത്തില്‍ മുഴുകിയിരുന്നു പഠിക്കുകയാണ് ..ഞാന്‍ മയക്കത്തിലും .

പെട്ടെന്ന് ആ മുറിയില്‍ ഒരു പക്ഷി പ്രത്യക്ഷപ്പെട്ടു . ചാരനിറമുള്ള ,നീണ്ട ചിറകുള്ള ഒരു വലിയ പക്ഷി . അതുവരെ അങ്ങനെ ഒന്നിനെ ഞാന്‍ കണ്ടിട്ടില്ലായിരുന്നു. അത് തൂവല്‍ പൊഴിച്ച് കൊണ്ട് ചിറകിട്ടടിച്ചു ആ മുറിയില്‍ ചുറ്റിപറക്കാൻ തുടങ്ങി.. അതെന്നെ ഭയപ്പെടുത്തി. ഞാന്‍ നിലവിളിക്കാന്‍ ഒരു ശ്രമം നടത്തി. പക്ഷെ നാവു പൊങ്ങുന്നില്ല. തൊണ്ട വറ്റി വരണ്ടീരിക്കുന്നു. എണീക്കാന്‍ നോക്കിയപ്പോൾ കയ്യിലെ ചെറു വിരല്‍ പോലും അനക്കാന്‍ കഴിയുന്നില്ല. ആ പക്ഷി തൂവല്‍ പൊഴിച്ച് കൊണ്ടേയിരുന്നു. ഞാൻ  നിസ്സഹായായി അതു കണ്ടു കിടന്നു. കുറച്ച് നേരം കഴിഞ്ഞപ്പോൾ എന്തോ ഭാഗ്യത്തിന് എന്‍റെ കൂട്ടുകാരിയുടെ ദേഹസ്പര്‍ശമേറ്റു, എനിക്ക് എണീക്കാനും സാധിച്ചു ..
കണ്ണ് തുറന്ന് നോക്കുമ്പോള്‍ പക്ഷിയുമില്ല തൂവലുകളുമില്ല....!
പക്ഷെ മേശ പുറത്തു  ചാരനിറത്തില്‍ വെള്ള പുള്ളികളുള്ള ഒരു തുവല്‍ ...!!
മണപ്പിച്ചു നോക്കിയപ്പോൾ മനമയക്കുന്ന ഒരു അലൗകിക ഗന്ധമുണ്ടായിരുന്നു അതിനു ....!
 അതിനെ പുസ്തകത്താളുകള്‍ക്കിടയില്‍ ആരും കാണാതെ സുക്ഷിച്ചു വെച്ചു. പക്ഷെ എന്നോ എപ്പോഴോ അതെനിക്ക് നഷ്ടമായി ...!